കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?- തുറന്നടിച്ച് മുൻ ഇന്ത്യൻ സെലക്ടർ

Last Updated:

ഒരൊറ്റ ഐ സി സി ട്രോഫി പോലും നേടിയിട്ടില്ല എന്നതാണ് കോലി നേരിടുന്ന മറ്റൊരു വിമർശനം. അതേസമയം, ഏകദിനം, ടി20, ടെസ്റ്റ് പരമ്പരകള്‍ എല്ലാം തുടര്‍ച്ചയായി വിജയിക്കുന്നത് എല്ലാവരും വിസ്മരിക്കുന്നു.

ഇന്ത്യൻ ടീമിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി കൊണ്ടു വരണമെന്ന അഭിപ്രായങ്ങൾ ശക്തമായി കൊണ്ടിരിക്കുമ്പോൾ അതിന്റെ ആവശ്യം എന്താണെന്ന് തുറന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ താരവും ടീം സെലക്ടറുമായ സരൺദീപ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആശയത്തിന് വളരെ പ്രാധാന്യമാണ് വിവിധ രാജ്യാന്തര ടീമുകള്‍ നല്‍കുന്നത്. വിവിധ ഫോര്‍മാറ്റുകള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വെവ്വേറെ ക്യാപ്റ്റൻമാർ വേണമെന്ന് ആവശ്യം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി സി സി ഐക്ക് മുന്‍പില്‍ സജീവമാണ്.
വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ മുൻനിര ടീമുകളിലെല്ലാം തന്നെ സ്പ്ലിറ്റ് ക്യാപ്റ്റൻസി കാണാൻ കഴിയും. ഇതേ വഴി തന്നെ ഇന്ത്യന്‍ ടീമും അവലംബിക്കണം എന്നാണ് ഇന്ത്യയിലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വാദക്കാരുടെ പ്രമുഖ ആവശ്യം.
എന്നാല്‍, നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയുടെ ആവശ്യമില്ലെന്നാണ് മുന്‍ ക്രിക്കറ്റ് താരവും സെലക്ടറുമായ സരണദീപ് സിംഗിന്റെ അഭിപ്രായം. 'ക്യാപ്റ്റന്‍ മോശം പ്രകടനം നടത്തിയാല്‍ അതോടെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആവശ്യമാണ് ഉയരുന്നത്. എന്നാല്‍, എല്ലാ ഫോര്‍മാറ്റുകളിലും ബാറ്റിംഗ് ശരാശരി 50ല്‍ കൂടുതല്‍ നേടുന്ന ഒരേയൊരു കളിക്കാരന്‍ കോലി മാത്രമാണ്. ഒരു ഫോര്‍മാറ്റിലെങ്കിലും മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം കുറക്കുവാന്‍ നമുക്ക് മറ്റൊരു നായകനെ തേടാം. പക്ഷേ കോലി ഇത്ര മനോഹരമായി ടീമിന് വേണ്ടി സ്കോര്‍ കണ്ടെത്തുമ്പോള്‍ അദ്ദേഹത്തെ മാറ്റുവാനുള്ള ആവശ്യം എന്തിനാണ്' - മുന്‍ ഇന്ത്യന്‍ താരം നയം വ്യക്തമാക്കി.
advertisement
ഈയിടെ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര നേട്ടം അജിങ്ക്യ രഹാനെയിലെ നായക മികവിനെ വലിയ ചര്‍ച്ചാവിഷയമാക്കിയിരുന്നു. വിരാട് കോലിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി രഹാനെയെ നായകനാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന കോലിയെ തഴയാന്‍ പെട്ടെന്നൊന്നും ബി സി സി ഐ തയ്യാറാകില്ല. കോലി നായക സ്ഥാനത്ത് ഉള്ളപ്പോള്‍ മറ്റ് ടീം അംഗങ്ങള്‍ അദ്ദേഹത്തെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്ന പ്രവണത കൂടുതലാണ്. അത് കോലിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ നടന്ന ആദ്യ ടെസ്റ്റില്‍ അതാണ് കണ്ടത്. കോലിയെ അമിതമായി ആശ്രയിക്കുന്നത് പലപ്പോഴും ടീമിന് വിനയാകുന്നുണ്ട്. എന്നാല്‍, രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ അതില്‍ വലിയ മാറ്റമുണ്ടായി. ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചാലേ ടീം ജയിക്കൂ എന്ന വസ്‌തുത മറ്റ് താരങ്ങളും മനസിലാക്കി. ഇത് ടീമിന് ഏറെ ഗുണം ചെയ്തു.
advertisement
ഒരൊറ്റ ഐ സി സി ട്രോഫി പോലും നേടിയിട്ടില്ല എന്നതാണ് കോലി നേരിടുന്ന മറ്റൊരു വിമർശനം. അതേസമയം, ഏകദിനം, ടി20, ടെസ്റ്റ് പരമ്പരകള്‍ എല്ലാം തുടര്‍ച്ചയായി വിജയിക്കുന്നത് എല്ലാവരും വിസ്മരിക്കുന്നു. ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോലിക്ക് ഇതുവരെ അവിടെയും കിരീടം നേടാനായിട്ടില്ല. നേരത്തെ, 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പുറത്തായിരുന്നു. ജൂണിൽ ഇംഗ്ലണ്ടിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലാണ് അടുത്തതായി കോലിക്ക് മുന്നിലുള്ള കടമ്പ.
advertisement
News summary: Sarandeep singh, ex-India selector backs Virat Kohli over split-captaincy debate, downplays IPL record. Sarandeep Singh highlighted that Virat Kohli is one of the few players to average more than 50 across all formats.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?- തുറന്നടിച്ച് മുൻ ഇന്ത്യൻ സെലക്ടർ
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement